കൽപ്പറ്റ: സിറ്റിംഗ് എംഎൽഎയും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രിയുമായിരുന്ന ഒ.ആർ. കേളുവിന്റെ പരാജയം സിപിഎമ്മിന് ക്ഷീണമായി.
യുഡിഎഫിന്റെ മണ്ഡലമായിരുന്ന മാനന്തവാടി 2011ലാണ് ഒ.ആർ. കേളുവിനെയിറക്കി സിപിഎം പിടിച്ചെടുത്തത്. എന്നാൽ, മൂന്നാം തവണ മണ്ഡലം നിലനിർത്താൻ സിപിഎമ്മിനും എൽഡിഎഫിനും ആയില്ല.
2016ൽ 1,307 വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ പ്രചാരണത്തിന് എത്തിയതും യുഡിഎഫ് വിജയം ഗംഭീരമാക്കി.